മഞ്ഞ,പിങ്ക് കാര്‍ഡുളളവര്‍ പ്രത്യേകം ശ്രദ്ധിക്കണം, എത്രയും വേഗം അടുത്തുളള റേഷൻകടകളില്‍ എത്തിക്കോളൂ

കൊണ്ടോട്ടി:  മുൻഗണന വിഭാഗത്തിലെ പിങ്ക് (പി.എച്ച്‌.എച്ച്‌), മഞ്ഞ (എ.എ.വൈ) റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് മൂന്ന് ദിനം പിന്നിട്ടപ്പോള്‍ 62,602 ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് നടത്തി.

 

ജില്ലയില്‍ 13,09192 മഞ്ഞ, പിങ്ക് ഗുണഭോക്താക്കളാണ് ഇ.കെ.വൈ.സി അപ്ഡേഷന്റെ ഭാഗമായി മസ്റ്റർ ചെയ്യേണ്ടത്. നീല, വെള്ള കാർഡുടമകള്‍ക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.

 

ഇനി മൂന്ന് ദിവസം ബാക്കി നില്‍ക്കെ 12,46590 പേരാണ് മസ്റ്ററിംഗ് നടത്താനുള്ളത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ റേഷൻ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ജില്ലയില്‍ മസ്റ്ററിംഗ് ആരംഭിച്ചത്. 25 മുതല്‍ ഒക്ടോബർ ഒന്ന് വരെയാണ് മസ്റ്ററിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാകുമെന്ന് സപ്ലൈ ഓഫീസ് അധികൃതരും റേഷൻ വ്യാപാരികളും പറയുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തുള്ളവരുടെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

 

47839 മഞ്ഞ കാർഡുകളിലായി 155893 ഗുണഭോക്താക്കളാണുള്ളത്. 335904 കാർഡുകളാണ് പിങ്ക് വിഭാഗത്തിലുള്ളത്. ഇതില്‍ 1153299 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ മാർച്ചില്‍ നടത്തിയ മസ്റ്ററിംഗില്‍ 12ശതമാനം പേർ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. ഇപ്പോള്‍ റേഷൻ കടകളില്‍ മസ്റ്ററിംഗിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 1392 റേഷൻ കടകളിലും മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലം താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേർ മസ്റ്ററിംഗ് നടത്തിയത്, 25613 പേർ. രണ്ടാമത് കൊട്ടാരക്കയാണ് 12,951പേർ.

 

പണിമുടക്കി ഇ-പോസ്

 

റേഷൻ കാഡിലെ അംഗങ്ങള്‍ ആധാറുമായെത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ആദ്യ ദിനം ഒരുമണിക്കൂറും രണ്ടാം ദിനം അരമണിക്കൂറും ഇ-പോസ് മെഷീൻ പണിമുടക്കി. എൻ.ഐ.സിയും ഐ.ടി.മിഷനുമാണ് മസ്റ്ററിംഗ് സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കുന്നത്. മുമ്ബ് പലപ്പോഴും സെർവർ തകരാറ് മൂലം മസ്റ്ററിംഗ് നടത്താൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. മസ്റ്റർ ചെയ്യുന്ന വിവരങ്ങള്‍ ക്യത്യമാണോയെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് പരിശോധിച്ച ശേഷമാണ് സൈറ്റിലേക്ക് അപ്പ്ലോഡ് ചെയ്യുന്നത്.

 

ആധാർ കൃത്യമായിരിക്കണം

 

മസ്റ്ററിംഗ് ചെയ്യാനെത്തുന്ന ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ മസ്റ്ററിംഗ് പൂത്തിയാകില്ല. ആധാറിലെ പേര് വിവരങ്ങളിലെ തെറ്റുകള്‍, മറ്റ് പിശകുകള്‍, കൈവിരലുകള്‍ പതിയാതെ വന്നാലും മസ്റ്ററിംഗ് നടത്താനാകില്ല.

 

കിടപ്പുരോഗികള്‍ ഉള്‍പ്പടെയുള്ളവരുടെ മസ്റ്ററിംഗ് വീട്ടിലെത്തി നടത്താനുള്ള നടപടികള്‍ പരിഗണനയിലാണ്.

 

സപ്ളൈ ഓഫീസ് അധികൃതർ

Comments are closed.