ലങ്കാദഹനം: ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 41 റൺസ് ജയം

ഏഷ്യാ കപ്പ് സൂപ്പർഫോറിയിലെ രണ്ടാം മത്സരം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 41 നഗരത്തിന്റെ വിജയം. 214 ഔദ്യോഗിക ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 41.3 ഓവറിൽ 172 ന് ഓൾഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയുടെ ആദ്യ 8 ഓവർ പിന്നിടുമ്പോഴേക്കും 3 വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണറായ പതും നിസ്സാങ്ക പുറത്താകുമ്പോൾ ശ്രീലങ്കയുടെ സ്കോർ 2.1 ഓവറിൽ 7 മാത്രമായിരുന്നു. പിന്നാലെ വൺ ഡൗണായി ഇറങ്ങിയ കുസൽ മെൻഡിസ് 15 നുമായി ഡ്രസിങ് റൂമിലേക്ക് തിരിച്ചു. അടുത്ത ഓവറിൽ ദിമുത് കരുണത്‌നെയെ (2) സിറാജ് പുറത്താക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് ഇന്ത്യ ബൗളർമാർ ശ്രീലങ്കയെ വിരിഞ്ഞു മുറുക്കുകയായിരുന്നു. സ്കോർ ബോർഡിന്റെ വേഗത കുറഞ്ഞു വന്നത് ശ്രീലങ്കൻ ബാറ്റാർമാരെ പ്രതീകത്തിലാക്കി. മധ്യ നിരയിലിറങ്ങിയ സദീര സമരവിക്രമയെ(17) കെഎൽ രാഹുൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. ചരിത് അസലങ്ക ചെറുത്തു നിന്നെങ്കിലും കുൽദീപിന്റെ പന്തിൽ കെഎൽ രാഹുലിന്റെ ഒന്നാന്തരം ക്യാച്ചിൽ പുറത്തായി.

ഇതോടെ ശ്രീലങ്കയുടെ വിജയ പ്രതീക്ഷകൾ താറുമാറായി. അങ്ങനെയിരിക്കെയാണ് ധനഞ്ജയ ഡി സിൽവയും(41) ദുനിത് വെല്ലലഗെയും(42) ചേർന്ന് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ക്രീസിൽ ഉറച്ചു നിന്നു. സ്പിന്നർമാരെ നോക്കുകുത്തികളാക്കി ഇരുവരുടെയും മുഖം ഉയർത്തി. വിക്കറ്റുകൾ പ്രതീക്ഷിച്ച് ഇന്ത്യൻ ബൗളർമാർ പതിനെട്ട് അടവും പയറ്റി നോക്കി. എന്നാൽ പ്രതിസന്ധികളിൽ ഇരുവരും ഉരുക്കുകോട്ടപോലെ ഉറച്ചു നിന്നു. മുപ്പത്തിയെട്ടാം ഓവറിൽ അപ്രതീക്ഷിതമായി ധനഞ്ജയ ഡി സിൽവയെ വീഴ്ത്തി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി.

ഒരുവശത്ത് ദുനിത് വെല്ലലഗെ പതറാതെ നിന്നെങ്കിലും മറുവശത്ത് ശ്രീലങ്കൻ ബാറ്റർമാരെ ഇന്ത്യ കുരുക്കുകയായിരുന്നു. നാല്പത്തി രണ്ടാം ഓവർ എറിയാനെത്തിയ കുൽദീപ് കാസുൻ രജിതയേയും, മതീഷ പാതിരാണയേയും ബൗൾഡാക്കിയതോടെ ഇന്ത്യ വിജയ മധുരം നുകർന്നു.

കുൽദീപ് 4 വിക്കറ്റ് നേടിയപ്പോൾ ബുംറയും ജഡേജയും രണ്ടു വിക്കറ്റ് വീതം, സിറാജ്, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞടുത്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിൻ എല്ലാവരും പു റത്തായി.

നേരത്തെ അഞ്ച് വിക്കറ്റ് നേറ്റിയ ദുനിത് വെല്ലാഗേ, നാല് വിക്കറ്റ് നേറ്റിയ ചരിത് ആ സലങ്ക എന്നിവരുടെ ചതിക്കുഴിയിൽ ഇൻഡ്യൻ ബാറ്റർ വീണു. 53 റൺസ് നേറ്റിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെ. എൽ. രാഹുൽ (39), ഇഷാൻ കിഷൻ (33) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. .

ഒന്നാം വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ട് രോഹിത് – ശുഭ്മാൻ ഗിൽ സാക്ഷ്യം പടുത്തുയർത്തി യ ശേഷമാണ് ഇന്ത്യ തകർന്നടിഞ്ഞത്. വെള്ളാലഗെ പന്തെറിയാൻ ഏൽപ്പിച്ചതോടായി ഇരുന്നു ഇന്ത്യയുടെ തകർച്ച ആരംഭി ഛത്. ശുഭ്മാൻ ഗില്ലിനെ (19) ബൗൾഡാക്കിക്കൊണ്ടാണ് വെല്ലാളെ വിക്കറ്റ് ആരംഭിച്ചത്. പിന്നലെയെത്തിയ വിരാട് കോലിക്ക് 12 പന്തിൽ മൂന്ന് റൺസ് മാത്രം സാധി ച്ചത്. കോലിയെ വെല്ലാലഗെ, ദസുൻ ഷനകയുടെ കൈകളി ലെത്തിച്ചു. 15-ആ ഓവറിൽ രോഹിതിനേയും വെല്ലാലഗെ ബൗൾഡാക്കി. ഇതോടൊപ്പം ഇന്ത്യ മൂന്നിന് 91 എന്ന നിലയിലേയ്ക്കു പതിച്ചു. 48 പന്തുകൽ നേരിയ ക്യാപ്റ്റൻ റണ്ട് സിക്സും ഏഴ് ഫോറും നേറ്റി.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന കെ.എൽ. രാഹുൽ – ഇഷാൻ കിഷൻ സാക്ഷ്യം സാവധാനത്തിൽ ഇൻഡ്യൻ ഇന്നിംഗ്‌സിൽ മുന്നോട്ടു നയി ച്ചു. 63 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷം രാഹുൽ പുറത്ത്. വെല്ലലഗെ തന്നേയാണ് വീണ്ടും ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഇന്ത്യ കൂട്ടത്തോട്ടം തകരുകയായി. കിഷനെ അസലങ്കയും മാറ്റി. പിന്നീടെത്തി യവരിൽ ആർക്കും രണ്ടക്കം കാണണം സാധിച്ചില്ല. ഹാർദിക് പാണ്ഡ്യ (5), രവീന്ദ്ര ജഡേജ (4) എന്നിവർ നിരാശപ്പെട്ടി. ജസ്പ്രിത് ബുമ്ര (5), കുൽദീപ് (0) എന്നിവർ വന്നത് പോലെ മഠങ്ങി. മുഹമ്മദ് സിറാജിനെ (പുറത്താവാത്തെ 4) കൂട്ടുപിടിച്ച് അക്‌സർ പട്ടേൽ (26) ന തത്തിയ പോരാട്ടമാണ് സ്‌കോർ 200 കടത്തിയത്. ഒരു മാറ്റത്തോടാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഷാർദുൽ താക്കൂറിൻ പകരം ആക്സർ പട്ടേൽ ടീമി ലെത്തി.

Comments are closed.