മുണ്ടക്കുളത്ത് പതിനൊന്നുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; ആരോപണവുമായി കുടുംബം

കൊണ്ടോട്ടി: മുണ്ടക്കുളത്ത് പതിനൊന്നുകാരന്‍ മരിച്ചത് ചികിത്സ കിട്ടാത്തതിനാലെന്ന് ആരോപിച്ച്‌ കുടുംബം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്ക് ഇടിച്ചു തെറിച്ചുവീണ മുഹമ്മദ് ഷമാസിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ ചികില്‍സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാതൃശിശുകേന്ദ്രത്തില്‍ എത്തിച്ച കുട്ടി മരിച്ചത് ആറര മണിക്കൂറിന് ശേഷമാണ്.

ഡോക്ടർ പരിശോധിച്ചതു പോലും 2 മണിക്കൂറിന് ശേഷമാണെന്നും ഇവർ പരാതിപ്പെടുന്നു. പനിബാധിതരെ പ്രവേശിപ്പിക്കുന്ന വാർഡിലാണ് ആറര മണിക്കൂർ കുട്ടിയെ കിടത്തിയത്.

Comments are closed.